2011 ഡിസംബർ 6, ചൊവ്വാഴ്ച

സത്യഭാമയുടെ പാവക്കുട്ടി


"ന്റെച്ഛന് വാങ്ങി തന്നതാ .... ചുന്ദരി കുട്ടി ". ഭാമ
തന്റെ പാവക്കുട്ടിയെ മടിയില് വെച്ച് കൊഞ്ചിച്ചു കൊണ്ട് പറയാറുണ്ട് .
അത് തട്ടിപ്പറിക്കാന് നോക്കിയ ഏട്ടനെ സെല്ലോ ഗ്രിപ്പറിന്റെ പേന കൊണ്ട് കുത്തി മുറിവേല്പ്പിച്ച ചരിത്രവും ഉണ്ട് കൊച്ചു മിടുക്കിക്ക്!.
കൊല്ലം ജില്ലയിലെ ഓച്ചിറക്കടുത്തുള്ള ആയിരംതെങ്ങ് കൃഷ്ണ വിലാസം അംഗനവാടിയുടെ പേടിസ്വപ്നം! ഇതൊക്കെ ആണ് ഭാമ

പുതുപ്പള്ളി പുത്തന് ചിറക്ക് അടുത്തുള്ള വള്ളക്കടവിലെ
രാഘവേട്ടന്റെ രണ്ടു മക്കളില് ഇളയത്.മൂത്തത് ഒരു ചെക്കനാണ് .അവന് കഷ്ടിച്ച് ഏഴു വയസ്സ്
അമ്മ ശ്രീലത .മത്സ്യ തൊഴിലാളി
കളാണ് രണ്ടുപേരും .രാവിലെ തന്നെപിള്ളേരെ
പഠിപ്പിന്അയച്ചിട്ട് രണ്ടു പേരും
പണിക്കിറങ്ങും
ഭാമയെ പറ്റി പറയുമ്പോള് പുത്തന്ചിറക്കാര്ക്ക്
ആയിരം നാക്കാണ്. "നുമ്മടെ രാഘവേട്ടന്റെ മോള്,
ഓള് ഈ തൊറേടെ മുത്തല്ലേ !" ഇങ്ങനെ പോകുന്നു .കമന്റുകള്

പാവ കഴിഞ്ഞാല് മൂപ്പത്തിയുടെ വീക്ക്നസ്സ് തുമ്പി ആണ്!.
തുമ്പിയെ പിടിക്കാന് പോയി പോയി പുതുപ്പള്ളി ടൌണ് വരെ പോയ ചരിത്രം വരെ ഉണ്ട്.
രാഘവേട്ടന്റെ കൂട്ടുകാര് ആരോ കണ്ടത് കൊണ്ട്
തിരിച്ചു വീട്ടില് എത്തിച്ചു .പാവയും തുമ്പിയും ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാന് പോലും
ഭാമക്ക് വയ്യ !.

കരുനാഗപ്പള്ളിയിലുള്ള സുനാമി ദുരിതാശ്വാസ ക്യാമ്പിലെ വരാന്തയില് ഒരു ചുവന്ന പാവക്കുട്ടിയും കെട്ടിപ്പിടിച്ചിരിക്കുന്ന കൊച്ചു പെണ്കുട്ടിയുടെ മുഖ ഭാവങ്ങള് ക്യാമറയില് ഒപ്പിയെടുക്കുമ്പോള് ക്യാമറമാന്
സന്തോഷിന്റെ കണ്ണുകള് നിറയുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല .കായം കുളം CD നെറ്റ് ഇന്റെ
പത്തു മണി വാര്ത്തയിലൂടെ ഭാമയുടെ മുഖം കണ്ടുകൊണ്ട് പതിമൂന്നു കിലോമീറ്റര് അകലെ
ചുനക്കരയില് ഉള്ള വീട്ടില് നിറകണ്ണുകളുമായി
ഞാന് ഉണ്ടായിരുന്നു

"ന്റെച്ഛന് വാങ്ങി തന്നതാ .... ചുന്ദരി കുട്ടി " അപ്പോഴും ഭാമയുടെ ചുണ്ടുകള് മന്ത്രിച്ചിരുന്നു.

By syam mullakkal

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ