2011 ജൂൺ 29, ബുധനാഴ്‌ച

പ്രവാസി

മറ്റുള്ളവര്‍ക്ക് ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന തമാശ .ഗള്‍ഫില്‍ പാതിയോളം പേരുടെയും ഭൂമിശാസ്ത്രം ആകുന്നു .രക്ത സമ്മര്‍ദം ഇല്ലാത്തവര്‍ ചുരുക്കം .മെലിഞ്ഞിട്ടെട്ടെത്തുന്നവര്‍ തടിക്കുന്നു ,നരക്കുന്നു ,കഷണ്ടി കയറുന്നു .ഗള്‍ഫ്‌ ന്‍റെ സമ്പന്നത ,പദവി .കേരളിയ ബാലഹീനതകളുടെ എല്ലിനും തോലിനുമുള്ള വെച്ചുകെട്ടുകള്‍ .
                                                     

                                                       നാളെ നാട്ടില്‍ പോയി സുഖം ആയി ജീവിക്കാം എന്നാണു നമ്മള്‍ ഓരോരുത്തരുടെയും ധാരണ .ഇന്നില്ലാത്തവന് എന്ത് നാളെ ?.നാളെ നാളെ എന്ന് നീട്ടി പത്തിരുപതു വര്‍ഷ ക്കാലം ജീവിതത്തിന്‍റെ വസന്തം മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ചു ഗള്‍ഫ്‌ കാരന്‍ എന്ത് നേടി .രോഗം നിറഞ്ഞ ഉടലും മരവിച്ച മനസും അല്ലാതെ .................
                                            നാളെ ജീവിക്കാം എന്നാ സ്വപ്നവുമായി ഗള്‍ഫില്‍ കഴിയുന്നവര്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നത് ജീവിതത്തിന്‍റെ പച്ചപ്പോ അതോ ഒറ്റപ്പെട്ടവന്‍റെ വൃഥകള്‍ ഓ .വര്‍ഷങ്ങളോളം ഗള്‍ഫില്‍ കഴിഞ്ഞതിന്‍റെ മിച്ചം സ്വന്തം പേരില്‍ ഒരു കോണ്ക്രീറ്റ് കെട്ടിടം .വയസു കാലത്ത് കോണ്ക്രീറ്റ് കൊട്ടാരത്തില്‍ മലര്‍ന്നു കിടന്നു പൊള്ളുന്ന ചൂടില്‍ അയാള്‍ ചോദിക്കും "എവിടെ എനിക്കൊരു ജീവിതം ".?
അത് കേള്‍ക്കാന്‍ അതിന്‍റെ തീഷ്ണത ഏറ്റുവാങ്ങി സ്നേഹത്തിന്‍റെ അമൃത് പൊഴിക്കാന്‍ മക്കള്‍ ഉണ്ടാകുമോ അരികില്‍ .......?
ഒരു പക്ഷെ ഭാര്യ ഉണ്ടായേക്കാം .ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു കൊണ്ട് ഒരു തൂവല്‍ സ്പര്‍ശത്തിന്‍റെ സ്വാന്തനവുമായി .....ആ നേരം ഭര്‍ത്താവിനോട് അവര്‍ മൂകമായി ചോദിക്കും .
ഇക്കണ്ട കാലമത്രയും നിങ്ങളുടെ ഭാര്യയായി കഴിഞ്ഞിട്ട് നിങ്ങള്‍ എന്താണ് എനിക്ക് തന്നത് .""കണ്ണീരില്‍ കുതിര്‍ന്ന കുറച്ചു അക്ഷരങ്ങള്‍ അല്ലാതെ ""

1 അഭിപ്രായം: